Thursday, July 3, 2008

"കാലം"

മനസ്സില്‍ പെയ്യുന്ന പേമാരിയ്ക്ക് ഭൂമിയില്‍ പതിയുന്ന പുതുമഴയുടെ സുഗന്ധമില്ല.
ഒരിക്കലും ലഭിയ്ക്കാത്ത ബാല്യവും കൌമാരവും നഷ്ടമായി. യൌവ്വനം അതിന്റെ വാര്‍ദ്ദക്യത്തിന്റെ പടിവാതിലിലും... വാര്‍ദ്ദക്യം അതിന്റെ യൌവ്വനത്തിന്റെ ആരംഭത്തിനായ് കൊതിച്ചു നില്‍കൂന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവ്യക്തമായ ഒത്തിരി മുഖങ്ങള്‍, പല മുഖങ്ങളിലും വ്യഥയുടെ നീര്‍ചാലുകള്‍, കരിവാളിച്ച മുഖങ്ങളില്‍ നിരാശയുടെ പാടുകള്‍ വറ്റിവരണ്ട പുഴയിലെ ഓളങ്ങള്‍ സൃഷ്ടിച്ച ചെറുവരകള്‍ പോലെ.. ചിലരെ കാണാനില്ല.. അവരൊക്കെ എനിക്ക് മുന്‍പേ വിട പറഞ്ഞു തിരശ്ശീലക്കപ്പുറത്തേയ്ക്ക് ... നീങ്ങി.
എല്ലാ‍ാ ആശകളും സ്വപ്നങ്ങളും ബാക്കി വെച്ച് എവിടേയും നിറഞ്ഞ് പുഞ്ചിരിക്കുന്ന ഒരു മുഖവും എനിക്ക് കാണാനാവുന്നില്ല .
എത്ര വേഗതയിലാണ് നിമിഷങ്ങളുടെ സഞ്ചാരം,നിമിഷങ്ങളെ നിഷ്ഫലമാക്കി തന്റെ ചിന്തകളെ നിദ്രതയില്ലാഴ്ത്തി കാലത്തെ പ്രയോജനമാം വിധം ഉപയോഗിയ്ക്കാതെ തള്ളി നീ‍ക്കുന്നവര്‍ . എളുപ്പത്തില്‍ ധന സമ്പാദ്യത്തിനായി രക്ത ബന്ധങ്ങളെ, മൂല്യമേറിയ സൌഹൃദങ്ങളെ പോലും വ്യഭിചരിയ്ക്കുന്നവര്‍. മതം തലയിലേറ്റിയവര്‍ ദൈവത്തെ തേടി അലയുന്നു.. ദൈവം ഒരു മനുഷ്യനെ തേടിയും അലയുന്നു.നഷ്ടപ്പെടുന്ന വിശ്വാസങ്ങളൊന്നും തിരികെ ലഭിയ്ക്കുന്നില്ല എല്ലാം കാതലില്ലാത്ത വിശ്വാസങ്ങള്‍.
അതിശീഘ്രം സഞ്ചരിക്കും കാലത്തെ കയ്യിലൊതുക്കാനുള്ള മനുഷ്യന്റെ ശ്രമം വൃഥാവില്ലാകുന്ന കാഴ്ച്ചകള്‍ എത്ര ദയനീയം. അമിതമായ ഭോഗാര്‍ത്തി മൃഗതുല്യമാക്കുന്ന കാഴ്ച്ചകള്‍ തുടര്‍കഥയെന്ന പോലെ .. സമൂഹത്തിന്റെ ജീര്‍ണ്ണതയെ ചൂണ്ടികാണിക്കുന്നു.
സഹിഷ്ണതില്ലാത്ത മനുഷ്യര്‍ ആരെലാമോ തന്റെ സ്വാര്‍ത്ഥത സരക്ഷിക്കാന്‍ സൃഷ്ടിച്ച വാക്കുകളെ വചനങ്ങളാക്കി സ്വയം ചിന്തിയ്ക്കാതെ തന്റെ മൂല്യമേറിയ ചിന്താശക്തിയെ മരവിപ്പുച്ച് നിറുത്തിയിരിക്കുന്നു.. ചിന്തിക്കാനവര്‍ക്കവസരം നല്‍കാതെ ഒരു കൂട്ടര്‍ ഇത്തികണ്ണികളും കാലത്തിന്റെ ശാപമായി. "കാലം" കാലത്തിന്റെ വേഗതയില്‍ സഞ്ചാരം തുടരുന്നു എല്ലാം ഒരു മൂകസാക്ഷിയായ് നാമും കാലത്തിനൊപ്പം.

"കാലം"

മനസ്സില്‍ പെയ്യുന്ന പേമാരിയ്ക്ക് ഭൂമിയില്‍ പതിയുന്ന പുതുമഴയുടെ സുഗന്ധമില്ല.
ഒരിക്കലും ലഭിയ്ക്കാത്ത ബാല്യവും കൌമാരവും നഷ്ടമായി. യൌവ്വനം അതിന്റെ വാര്‍ദ്ദക്യത്തിന്റെ പടിവാതിലിലും... വാര്‍ദ്ദക്യം അതിന്റെ യൌവ്വനത്തിന്റെ ആരംഭത്തിനായ് കൊതിച്ചു നില്‍കൂന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവ്യക്തമായ ഒത്തിരി മുഖങ്ങള്‍, പല മുഖങ്ങളിലും വ്യഥയുടെ നീര്‍ചാലുകള്‍, കരിവാളിച്ച മുഖങ്ങളില്‍ നിരാശയുടെ പാടുകള്‍ വറ്റിവരണ്ട പുഴയിലെ ഓളങ്ങള്‍ സൃഷ്ടിച്ച ചെറുവരകള്‍ പോലെ.. ചിലരെ കാണാനില്ല.. അവരൊക്കെ എനിക്ക് മുന്‍പേ വിട പറഞ്ഞു തിരശ്ശീലക്കപ്പുറത്തേയ്ക്ക് ... നീങ്ങി.
എല്ലാ‍ാ ആശകളും സ്വപ്നങ്ങളും ബാക്കി വെച്ച് എവിടേയും നിറഞ്ഞ് പുഞ്ചിരിക്കുന്ന ഒരു മുഖവും എനിക്ക് കാണാനാവുന്നില്ല .
എത്ര വേഗതയിലാണ് നിമിഷങ്ങളുടെ സഞ്ചാരം,നിമിഷങ്ങളെ നിഷ്ഫലമാക്കി തന്റെ ചിന്തകളെ നിദ്രതയില്ലാഴ്ത്തി കാലത്തെ പ്രയോജനമാം വിധം ഉപയോഗിയ്ക്കാതെ തള്ളി നീ‍ക്കുന്നവര്‍ . എളുപ്പത്തില്‍ ധന സമ്പാദ്യത്തിനായി രക്ത ബന്ധങ്ങളെ, മൂല്യമേറിയ സൌഹൃദങ്ങളെ പോലും വ്യഭിചരിയ്ക്കുന്നവര്‍. മതം തലയിലേറ്റിയവര്‍ ദൈവത്തെ തേടി അലയുന്നു.. ദൈവം ഒരു മനുഷ്യനെ തേടിയും അലയുന്നു.നഷ്ടപ്പെടുന്ന വിശ്വാസങ്ങളൊന്നും തിരികെ ലഭിയ്ക്കുന്നില്ല എല്ലാം കാതലില്ലാത്ത വിശ്വാസങ്ങള്‍.
അതിശീഘ്രം സഞ്ചരിക്കും കാലത്തെ കയ്യിലൊതുക്കാനുള്ള മനുഷ്യന്റെ ശ്രമം വൃഥാവില്ലാകുന്ന കാഴ്ച്ചകള്‍ എത്ര ദയനീയം. അമിതമായ ഭോഗാര്‍ത്തി മൃഗതുല്യമാക്കുന്ന കാഴ്ച്ചകള്‍ തുടര്‍കഥയെന്ന പോലെ .. സമൂഹത്തിന്റെ ജീര്‍ണ്ണതയെ ചൂണ്ടികാണിക്കുന്നു.
സഹിഷ്ണതില്ലാത്ത മനുഷ്യര്‍ ആരെലാമോ തന്റെ സ്വാര്‍ത്ഥത സരക്ഷിക്കാന്‍ സൃഷ്ടിച്ച വാക്കുകളെ വചനങ്ങളാക്കി സ്വയം ചിന്തിയ്ക്കാതെ തന്റെ മൂല്യമേറിയ ചിന്താശക്തിയെ മരവിപ്പുച്ച് നിറുത്തിയിരിക്കുന്നു.. ചിന്തിക്കാനവര്‍ക്കവസരം നല്‍കാതെ ഒരു കൂട്ടര്‍ ഇത്തികണ്ണികളും കാലത്തിന്റെ ശാപമായി. "കാലം" കാലത്തിന്റെ വേഗതയില്‍ സഞ്ചാരം തുടരുന്നു എല്ലാം ഒരു മൂകസാക്ഷിയായ് നാമും കാലത്തിനൊപ്പം.

Tuesday, January 1, 2008

എന്നെ സ്വാധീനിച്ച മഹദ് വ്യക്തിത്വം


2008 ജനുവരി ഞാന്‍ തുടയ്ക്കമിട്ട റിവേഴ്സ് എന്ന എന്റെ ബ്ലോഗില്‍ എഴുതേണ്ട ആദ്യ പോസ്റ്റിനെ കുറിച്ചുള്ള എന്റെ ചിന്തയില്‍ തെളിഞ്ഞു വന്നൊരു ഏക മുഖം എന്റെ ജീവിതത്തില്‍ ഒത്തിരി സ്വാധീനം ചെലുത്തിയ എന്റെ തന്നെ ഉമ്മുമയുടെ ജീവിതമാണ് . 1934 ല്‍ ആയിഷാ മാളിയേക്കലിന്റേയും സുലൈമാന്റേയും മകളായി ജന്മം കൊണ്ടു. ഒരു പുരാതന മുസ്ലിം തറവാട്ടിലാണ് ജനിച്ചതെങ്കിലും അക്കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ വളരെ ദരിദ്രമായ ഒരവസ്ഥയാണ് എന്റെ ഉമ്മുമയ്ക്ക് ലഭിച്ചത് , എന്നെ സ്വാധീനിച്ച പ്രധാന ഘടകം അവര്‍ ചങ്കൂറ്റത്തോടെ ആ ദരിദ്രമായ അവസ്ഥയെ നേരിട്ടു എന്നതാണ്...

12മത്തെ വയസ്സില്‍ 36 കാരനായ കുഞ്ഞുബാവ മുസല്യാരുടെ ഭാര്യാപദം അലങ്കരിച്ചു 13 മത്തെ വയസ്സില്‍ മൂത്ത മകള്‍ക്ക് ജന്മം നല്‍കി മൊത്തം 9 മക്കളില്‍ 7 പേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. ഭര്‍ത്താവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഉമ്മൂമ തന്റെ മക്കളെ പോറ്റാന്‍ ധീരതയോടെ അദ്ധ്വാനത്തിന്റെ മേഖല തിരെഞ്ഞെടുത്തു. പത്തിരി ചുട്ട് അത് അതിപുലര്‍ച്ചേ... (സുബഹി നമസ്ക്കാരത്തിന് മുന്‍പ്) ഹോട്ടലുകളില്‍ കൊണ്ടു പോയി കൊടുക്കുക, 24 മണിക്കൂര്‍ അദ്ധ്വാനം ശരിക്കും വേണ്ടിയിരുന്നു.. ഉമ്മയും മക്കളും ആഹോരാത്രം പണിയെടുത്തു. കാലത്ത് വെള്ളത്തിലിട്ട് വെയ്ക്കുന്ന അരി വൈകിട്ട് ഉരലിലിട്ട് പൊടിച്ച്, വലിയ പാത്രത്തിലിട്ട് ചൂടാക്ക് ഉണക്കി .. രാത്രി രണ്ടു മണിക്ക് ആ പൊടി കിളറി മാവാക്കി ഉമ്മയും മൂത്ത മകളും പത്തിരി ഉണ്ടാക്കി മറ്റു കൊച്ചു മക്കള്‍ ഹോട്ടലുകളില്‍ എത്തിക്കുന്നു. വൈകുന്നേരം പണം വാങ്ങിച്ച് അന്നന്നത്തേയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നു, ബാക്കി വരുന്ന് പത്തിരി അങ്ങാടിയില്‍ പകുതി പൈസയ്ക്ക് വില്‍ക്കും... അന്നത് വാങ്ങി കഴിക്കാനും ആളുകളേറെയായിരുന്നു. കഠിനമായ ഈ പ്രയത്നം മക്കള്‍ ഒരു നിലയിലെത്തും വരെ തുടര്‍ന്നു 25 ല്‍ അധികം വര്‍ഷത്തോളം... ഈ അദ്ധ്വാനത്തില്‍ നിന്ന് മിച്ചം വെച്ച് നാലു പെണ്‍കുട്ടികളെ കെട്ടിച്ചു... അന്നത്തെ പൊന്നാനിയുടെ സമ്പ്രദായം വിട്ടില്‍ കൂടുക എന്നതായിരുന്നു അതുകൊണ്ട് മക്കളുടെ അധ്വാനം തുടര്‍ന്നു. ഒരു മകനെ ഗള്‍ഫിലേക്ക് (1970ല്‍) അയച്ചു .

ഇന്ന് എന്റെ ഉമ്മൂമ സന്തോഷവതിയാണ്.... 9 മക്കളും 46 പേരകുട്ടികളും 50ളം അവരുടെ മക്കളുമായി ഇന്നും ഞങ്ങള്‍ക്ക് ഒരു വഴിക്കാട്ടിയായി ഞങ്ങളോടൊപ്പം. അദ്ധ്വാനത്തിന്റെ മഹത്വം അതത്ര മഹനീയമെന്ന് ഞങ്ങളെ ബൊദ്ധ്യപ്പെടുത്തി തന്നെ ഉമ്മൂമയുടെ മാതൃക തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.... ഭക്ഷണം പാകം ചെയ്യുക എന്ന പാചക കല ഞങ്ങളുടെ കുടുംബത്തിലെ പലരും സ്വീകരിച്ചു... ഞാനടക്കം പത്തോളം പേര്‍ ഈ കലയില്‍ കഴിവുള്ളവരാണ് ഞങ്ങളതിന് മാളിയേക്കല്‍ ബീവികുട്ടി എന്ന എന്റെ ഉമ്മൂമയോട് കടപ്പെട്ടിരിക്കുന്നു.

ഉമ്മൂമയുടെ മറ്റൊരു സേവനം ഏറെ രസകരമാണ്. എന്റെ തറവാട്ടിനടുത്തായിരുന്നു പൊന്നാനി സര്‍ക്കാര്‍ താലൂക്കാശുപത്രി. വൈകുന്നേരങ്ങളില്‍ ജോലി അവസാനിച്ചാല്‍ ഒരു തട്ടം പുതച്ച് തൊട്ടടുത്ത പ്രസവ വാര്‍ഡിലെത്തും പ്രസവിയ്ക്കാനായ സ്ത്രീകളെ ആശ്വാസത്തിന്റെ വചനങ്ങളുരുവിട്ട് അവര്‍ക്കൊത്തിരി ധൈര്യം നല്‍കും. ഒന്‍പത് പ്രസവിക്കുകയും അനേകം പേരകുട്ടികള്‍ക്ക് ജന്മ സാക്ഷ്യം വഹിക്കുകയും ചെയ്ത എന്റെ ഉമ്മൂമയ്കതൊരു വലിയ സേവനമായിരുന്നു. ഉമ്മൂമയെ മൊഞ്ഞുമ്മ (മുല കൊടുത്തതിനാല്‍) എന്നു വിളിക്കുന്നവര്‍ അനേകമാണ്. അവരുടെ വിശ്വാസ പ്രകാരം മെക്കയിലെത്തി ഉമ്ര നിര്‍വ്വഹിയ്ക്കാനും 3 മാസകാലം കുവൈറ്റില്‍ മക്കളോടും പേരകുട്ടികളോടൊപ്പവും ജീവിയ്ക്കാനും ഭാഗ്യം ലഭിച്ചു. 13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. .

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു